തുർക്കി വീണ്ടും മാപ്പു പറയണമെന്ന് പുടിൻ

മോസ്കോ:  വിമാനം വെടിവെച്ചു വീഴ്ത്തിയ സംഭവത്തിൽ തുർക്കി ഒരിക്കൽ കൂടി മാപ്പുപറയണമെന്നും തുർക്കിയുടെ വഞ്ചന റഷ്യ ഒരിക്കലു ം മറക്കില്ലെന്നും പ്രസിഡൻറ് വ്ലാദിമിർ പുടിൻ.  തുർക്കിയുടെ നടപടി യുദ്ധക്കുറ്റകൃത്യമാണെന്നും പുടിൻ ആരോപിച്ചു. റഷ്യൻ പൈലറ്റിനെ കൊലപ്പെടുത്തിയതിന് തുർക്കി സമാധാനം പറയേണ്ടിവരും. തുർക്കിക്കെതിരെ വ്യാപാര ഉപരോധം ശക്തമാക്കും. ഐ.എസിൽനിന്ന് തുർക്കി എണ്ണ വാങ്ങുന്നുവെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും പുടിൻ പറഞ്ഞു.

അതേസമയം ഐ.എസിൽനിന്ന് എണ്ണ വാങ്ങുന്നത് തുർക്കിയല്ലെന്നും റഷ്യയാണെന്നും പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഐ.എസുമായി റഷ്യ എണ്ണ വ്യാപാരം നടത്തിയതിെൻറ തെളിവ് കൈയിലുണ്ടെന്നും അത് ലോകത്തിന് മുന്നിൽ പരസ്യമാക്കുമെന്നും ഉർദുഗാൻ മുന്നറിയിപ്പുനൽകി.
ഐ.എസിൽനിന്ന് തുർക്കി എണ്ണ വാങ്ങുന്നുവെന്ന് റഷ്യ ആരോപിച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.