സിഡ്നി: നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുൾപ്പെട്ട ഏഴംഗ സംഘം പിടിയിൽ. തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തി ആകെ 127 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തത്.
പ്രതികളിൽ ഒരാൾ പതിനെട്ടുകാരനാണ്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകലും ലൈംഗിക പീഡനവും ഉൾപ്പെടെ 42 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അമ്പത്തിരണ്ടുകാരനും പ്രതിപ്പട്ടികയിലുണ്ട്. പിടിയിലായ വനിതകളിൽ നാലു പേരും 17നും 29നും ഇടയിൽ പ്രായമുള്ളവരാണ്.
2014നും 2016നും ഇടയിലാണ് സംഭവം നടന്നത്. രാജ്യത്ത് ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളോടു മാപ്പുചോദിക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് കേസിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.