ന്യൂയോർക്: യു.എസിലെ അരിസോണയിൽ 14 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ സ്ത്രീ പ്രസവിച് ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. അരിസോണ ഫീനിക്സിലെ ആരോ ഗ്യ കേന്ദ്രത്തിലാണ് സംഭവം.
കുറച്ചുകാലങ്ങളായി ഇൗ ആരോഗ്യകേന്ദ്രത്തിലെ ജീവനക്ക ാരാണ് യുവതിയെ പരിചരിക്കുന്നത്. എന്നാൽ, പ്രസവിക്കുംവരെ ജീവനക്കാർ യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. ജീവനക്കാരുടെ വീഴ്ചയാണിതെന്ന് പൊലീസ് കുറ്റപ്പെടുത്തുന്നു.
ആശുപത്രിയിലെ നഴ്സാണ് കുഞ്ഞിനെ പുറത്തെടുത്തത്. യുവതിയെ ആരാണ് പീഡിപ്പിച്ചതെന്നു കണ്ടെത്താൻ ആരോഗ്യകേന്ദ്രത്തിലെ പുരുഷ ജീവനക്കാരുടെ ഡി.എൻ.എ ശേഖരിക്കാനാണ് പൊലീസ് നീക്കം. കുട്ടിയുടെ ഡി.എൻ.എയുമായി ഒത്തുനോക്കി പ്രതിയെ കണ്ടെത്താമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.