മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിൻെറ ഭാര്യയായിരുന്ന ലുഡ്മില പുടിൻ വീണ്ടും വാർത്തകളിൽ നിറയുന്നു. വർഷങ്ങളോളം പൊതുസമൂഹത്തിൽ നിന്ന് അപ്രത്യക്ഷയായ ലുഡ്മിലിൻെറ തിരിച്ച് വരവാണ് മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. 37കാരൻ ഭർത്താവും പുതിയ ഫ്രഞ്ച് വില്ലയുമായി ജീവിതം ആഘോഷിക്കുകയാണ് ലുഡ്മിലയിപ്പോൾ എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങളാണ് വാർത്ത ഏറ്റെടുത്തിരിക്കുന്നത്.
1983ൽ ലെനിൻഗാർഡിൽ വെച്ചാണ് ലുഡ്മിലയും പുടിനും തമ്മിൽ പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും. വിവാഹ സമയത്ത് സോവിയറ്റ് യൂണിയന് വേണ്ടി ചാരവൃത്തി നടത്തുകയായിരുന്നു പുടിൻ. പിന്നീട് അധികാരത്തിൻെറ പടവുകളോരൊന്നായി പുടിൻ ചവിട്ടി കയറി. വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായി അദ്ദേഹം മാറുകയും ചെയ്തു.
എന്നാൽ, വർഷങ്ങൾ കഴിയുംതോറും പുടിൻെറ ഭാര്യ ലുഡ്മില പൊതുസമൂഹത്തിൽ നിന്ന് കൃത്യമായ അകലം സൂക്ഷിക്കാൻ തുടങ്ങി. 2013ലായിരുന്നു ഇരുവരും അവസാനമായി പൊതുചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ലുഡ്മിലയെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇരുവരും വിവാഹമോചിതരായി എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ, ഇത്തരം വാർത്തകളെ കുറിച്ച് പ്രതികരിക്കാൻ റഷ്യൻ സർക്കാർ തയാറിയില്ല. വർഷങ്ങൾക്കൊടുവിൽ പുതിയ ഭർത്താവിനൊപ്പമാണ് ലുഡ്മിലയുടെ തിരിച്ച് വരവ്. കാർക്കശ്യക്കാരനായ പുടിന്‍റെ സ്വഭാവ സവിശേഷതകളുമായി ലുഡ്മിലക്ക് ഒത്തുപോകാൻ സാധിക്കാത്തത് കൊണ്ടാണ് ഇരുവരും വേർപിരിയാൻ കാരണമെന്നാണ് പിന്നാമ്പുറ വർത്തമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.