ലണ്ടൻ: നാലാം തവണ റഷ്യൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട വ്ലാദിമിർ പുടിന് അഭിനന്ദനവുമായി വിവിധ ലോക രാജ്യങ്ങൾ രംഗത്തെത്തി. എന്നാൽ, വിവിധ വിഷയങ്ങളിൽ റഷ്യയുമായി ഇടഞ്ഞു നിൽകുന്ന പടിഞ്ഞാറൻ രാജ്യങ്ങൾ പ്രതികരണമറിയിക്കാത്തത് ശ്രദ്ധേയമായി.
റഷ്യയുമായി അടുത്ത ബന്ധം തുടരുന്ന ചൈനയാണ് പുടിനെ അഭിനന്ദിച്ച് ആദ്യമായി രംഗത്തെത്തിയ രാജ്യങ്ങളിലൊന്ന്. പുടിെൻറ കാലത്ത് ചൈന-റഷ്യ ബന്ധം ചരിത്രത്തിലെ ഏറ്റവും ഉന്നതിയിലെത്തിയതായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പറഞ്ഞു.
ഇറാൻ, കസാഖ്സ്താൻ, വെനിേസ്വല, ബൊളീവിയ, ക്യൂബ എന്നീ രാജ്യങ്ങളും പുടിനെ അഭിനന്ദിച്ച് രംത്തെത്തി. ജർമനി മാത്രമാണ് റഷ്യൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരണം നടത്തിയ ഏക പടിഞ്ഞാറൻ രാജ്യം.
പുടിൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ റഷ്യ ‘സങ്കീർണ പങ്കാളി’യായി തുടരുമെന്നാണ് ജർമൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. ക്രീമിയ, സിറിയ പ്രശ്നങ്ങളിൽ റഷ്യയുമായി യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും തർക്കത്തിലാണ്. ഇത് പ്രതികരണത്തിൽനിന്ന് വിട്ടുനിൽക്കാൻ കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.