ഒാക്ലഹോമ: യു.എസിലെ ഒാക്ലഹോമയിൽ അമ്മ മകളെ വിവാഹം ചെയ്തു. അമ്മയെ വിവാഹം ചെയ്തതിന് മകൾക്ക് 10 വർഷത്തെ കഠിന തടവിന് കോടതി വിധിച്ചു. പിന്നീട് 10 വർഷത്തെ നല്ല നടപ്പായി ശിക്ഷ ചുരുക്കി. യു.എസിലെ ഒാക്ലഹോമയിലാണ് ഇൗ അപൂർവ സംഭവം അരേങ്ങറിയത്. 44 കാരിയായ പട്രീഷ സ്പാന്നും 26 കാരിയായ മിസ്റ്റി സ്പാന്നുമാണ് 2016 മാർച്ച് 26ന് വിവാഹം കഴിച്ചത്. പട്രീഷയുടെ വിചാരണ നടപടികൾ തുടങ്ങിയിട്ടില്ല.
അമ്മയെ വിവാഹം കഴിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് മകളെ വിശ്വസിപ്പിച്ചാണ് പട്രീഷ മിസ്റ്റിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം ഇരുവരും അറസ്റ്റിലായി. എന്നാൽ, താൻ വഞ്ചിക്കെപ്പട്ടതായും അമ്മ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ് വിവാഹം കഴിച്ചതെന്നും മിസ്റ്റി കോടതിയിൽ പറഞ്ഞു. അമ്മയും മകളും തമ്മിൽ സങ്കീർണമായ ബന്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷക സംഘം ഇരുവർക്കുമെതിരെ നടപടിയെടുക്കുകയായിരുന്നു.
2008 ൽ പട്രീഷ 18 വയസ്സുകാരനായ മകനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ, അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് മനസ്സിലാക്കിയ മകൻ വിവാഹമോചനം ആവശ്യപ്പെട്ടു. രക്തബന്ധത്തിലുള്ളവരെ വിവാഹം കഴിക്കുന്നത് ഒാക്ലഹോമയിൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.