ട്രംപ് അനുകൂലികൾക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്

വാഷിങ്ടൺ: കലാപത്തിന് ആഹ്വാനം ചെയ്തുള്ള യു.എസ് പ്രസിഡൻറ ഡോണൾഡ് ട്രംപിൻെറ അനുകൂലികളുടെ പോസ്റ്റുകൾക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും അതിനാൽ തെരുവിലിറങ്ങണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് ചില ഗ്രൂപ്പുകളിൽ വന്ന പ്രചാരണങ്ങൾക്കെതിരെയാണ് ഫേസ്ബുക്ക് നടപടിയെടുത്തത്.

സ്റ്റോപ്പ് ദ സ്റ്റീൽ എന്ന പേരിലുള്ള ഗ്രൂപ്പിൽ ഓരോ 10 സെക്കൻഡിലും 1,000 അംഗങ്ങളാണ് എത്തുന്നത്. 365,000 പേർ ഒരൊറ്റ ദിവസം ഫേസ്ബുക്ക് ഗ്രൂപ്പിലെത്തി. ഗ്രൂപ്പിലെ ചില അംഗങ്ങൾ കലാപാഹ്വാനം നടത്തിയതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഫേസ്ബുക്ക് വക്താവന് പറഞ്ഞു. ഇനി ഗ്രൂപ്പിലേക്ക് അംഗമായി എത്തണമെങ്കിൽ ഇ-മെയിൽ സൈൻ ഇൻ ആവശ്യമാണ്. താൽക്കാലികമായി ഗ്രൂപ്പ് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതേ പേരിലുള്ള വ്യതസ്ത അഡ്മിൻമാരുള്ള മറ്റൊരു ഗ്രൂപ്പും വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കണ്ടെത്തൽ.അവർക്കെതിരെയും ഫേസ്ബുക്ക് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പിൻെറ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഡോണൾഡ് ട്രംപിൻെറ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു.








































































































































































































































































































































































ഇതേ പേരിലുള്ള വ്യതസ്ത അഡ്മിൻമാരുള്ള മറ്റൊരു ഗ്രൂപ്പും വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കണ്ടെത്തൽ.അവർക്കെതിരെയും ഫേസ്ബുക്ക് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പിൻെറ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഡോണൾഡ് ട്രംപിൻെറ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.