'നിയമങ്ങളില്ലാത്ത യുദ്ധം തുടങ്ങും​'; ഇസ്രായേലിന് താക്കീതുമായി ഹിസ്ബുല്ല

ബെയ്റൂത്ത്: ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പുമായി ഹിസ്ബുല്ല തലവൻ ഹസൻ നസറല്ല. ലെബനനെതിരായ സൈനിക നടപടി ഇസ്രായേൽ ആ​രംഭിച്ചാൽ നിയമങ്ങളും സംയമനവുമില്ലാത്ത യുദ്ധം ആരംഭിക്കുമെന്ന് നസറല്ല പറഞ്ഞു. ഇസ്രായേൽ-ലെബനാൻ അതിർത്തിയിൽ സംഘർഷസാധ്യത രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലെബനനിലെ യുദ്ധത്തെ കുറിച്ച് ശ​ത്രു പറയുന്നതും മധ്യസ്ഥരുടെ ഭീഷണികളും ഇസ്രായേൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകളും തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനാണ് ഇക്കാര്യത്തിൽ ഭയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിസ്ബുല്ലയുടെ ആക്രമണം ശക്തമാകുന്നതിനിടെ, ലബനാനിൽ രൂക്ഷമായ പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിക്ക് അനുമതി ലഭിച്ചതായും അധികൃതർ സൂചിപ്പിച്ചു.

ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോൺ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഹിസ്ബുല്ല പുറത്തുവിട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇസ്രായേൽ അധികൃതർ രംഗത്തെത്തിയത്. സൈനിക, ജനവാസ മേഖലകൾ, മാളുകൾ, പാർപ്പിട സമുച്ചയങ്ങൾ, ആയുധ നിർമാണ കേന്ദ്രങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ട വിഡിയോ ദൃശ്യം ഇസ്രായേലിനുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള കമ്പനികൾ നടത്തുന്ന ഹൈഫയിലെ തുറമുഖങ്ങളുടെ ദൃശ്യം ചിത്രീകരിച്ചതായി ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ല പൊങ്ങച്ചം പറയുകയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. സമ്പൂർണ യുദ്ധത്തിൽ ഹിസ്ബുല്ല തകർക്കപ്പെടുകയും ലബനാന് മാരകമായി പരിക്കേൽക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Hezbollah chief Nasrallah says Israel should be ‘scared’ of all-out war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.