വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തിങ്കളാഴ്ചയാണ് ബൈഡൻ ഫൈസർ വാക്സിന്റെ മൂന്നാം ഡോസ് ബൂസ്റ്റർ ഡോസായി സ്വീകരിച്ചത്.
വാക്സിൻ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ജീവൻ രക്ഷിക്കാനും നിങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവൻ രക്ഷിക്കാനും കഴിയുമെന്ന് ബൈഡൻ പറഞ്ഞു.
പകർച്ചവ്യാധിയെ ചെറുക്കാനും ജീവൻ രക്ഷിക്കാനും നമ്മുടെ കുട്ടികളെ സുരക്ഷിതമായി നിലനിർത്താനും നമ്മുടെ വിദ്യാലയങ്ങൾ തുറക്കാനും നമ്മുടെ സമ്പദ്വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകാനും എല്ലാവർക്കും പ്രതിരോധ കുത്തിവവെപ്പ് നൽകണം. മുൻപ് രണ്ട് വാക്സിൻ എടുത്തപ്പോഴും തനിക്ക് പാർശ്വഫലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ബൈഡൻ പറഞ്ഞു.
അമേരിക്കയിൽ മുതിർന്ന പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ കഴിഞ്ഞ ആഴ്ചയാണ് അനുമതി നൽകിയത്. ഫൈസർ വാക്സീനാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനുശേഷമാണ് മൂന്നാം ഡോസ് ബൂസ്റ്റർ ഡോസായി നൽകുന്നത്.
65 വയസിനു മുകളിലുള്ളവർക്കും ഗുരുതരരോഗങ്ങളുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്. ബൈഡന് 78 വയസ്സാണ് പ്രായം. ഭാര്യ ജിൽ ബൈഡനൊപ്പം ഡിസംബർ 21നും ജനുവരി 11നുമാണ് ബൈഡന് രണ്ടു വാക്സിനുകൾ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.