വാഷിങ്ടൺ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ മൗനം വെടിയുന്നു. ഇന്ന് രാത്രി വൈറ്റ് ഹൗസിൽ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അവധിക്കാല യാത്ര പാതിവഴിയിൽ റദ്ദാക്കിയാണ് ബൈഡൻ വൈറ്റ്ഹൗസിൽ തിരിച്ചെത്തിയിരിക്കുന്നത്.
നേരത്തെ യു.എസ് സുരക്ഷഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ ഇതുസംബന്ധിച്ച പ്രതികരണം നടത്തിയിരുന്നു. വൈകാതെ യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക പ്രതികരണമുണ്ടാവുമെന്നായിരുന്നു സുള്ളിവൻ പറഞ്ഞത്. ദേശീയ സുരക്ഷാ ടീമിന് നിർദേശങ്ങൾ അദ്ദേഹം കൈമാറുന്നുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച ബൈഡന്‍റെ എഴുതി തയാറാക്കിയ പ്രസ്താവന മാത്രമാണ് പുറത്ത് വന്നത്. വിഷയത്തിൽ ജോ ബൈഡനെതിരെ വിമർശനം ഉയർന്നിരുന്നു. 20 വർഷം അഫ്ഗാനിൽ സൈന്യത്തെ നിലനിർത്തുന്നതിനായി 80 ബില്യൺ ഡോളറാണ് യു.എസ് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.