കാറ്റലിൻ കരിക്കോക്കും ഡ്രൂ വൈസ്മാനും വൈദ്യശാസ്ത്ര നൊബേൽ

ഓസ്​ലോ: 2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച കാറ്റലിൻ കാരിക്കോയും ഡ്രൂ വൈസ്മാനുമാണ് പുരസ്കാരം പങ്കിട്ടത്. കോവിഡിനെതിരെ എം.ആർ.എൻ.എ വികസിപ്പിച്ചതിനാണ് പുരസ്കാരം. ഫൈസർ/ ബയോടെക്, മോഡേണ വാക്സിനുകൾ വികസിപ്പിക്കാൻ നിർണായക പങ്കുവഹിക്കാൻ ഇതുമൂലം സാധിച്ചു. വൈദ്യ ശാസ്ത്രനൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് കാറ്റലിൻ കാരിക്കോ.

ഹംഗറിയിലെ സഗാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് കാരിക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാന്‍. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്.

എം.ആർ.എൻ.എ(mRNA)യുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റി ഇവര്‍ നടത്തിയ പഠനമാണ് കോവിഡിനെതിരായ മരുന്ന് നിര്‍മാണത്തിന് സഹായിച്ചത്. പുരസ്‌കാരം ഡിസംബര്‍ 10ന്  സ്റ്റോക്‌ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

Tags:    
News Summary - Katalin Kariko, Drew Weissman Get Nobel Prize For Medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.