വാഷിങ്ടൺ: 'മേജർ'എന്ന വളർത്തുനായോട് കുടുങ്ങി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ഒരു മാസത്തിനിടെ രണ്ടാമതും ജീവനക്കാരെ കടിച്ചതോടെയാണ് വൈറ്റ്ഹൗസിൽനിന്ന് തൽക്കാലം 'മേജറെ'എന്നന്നേക്കുമായി പുറത്താക്കാൻ പ്രസിഡൻറ് ആലോചിക്കുന്നത്. ജർമൻ ഷെപ്പേഡ് ഇനത്തിലെ രണ്ടു നായ്ക്കളാണ് ബൈഡനുള്ളത്. ആദ്യ കടിക്കുപിന്നാലെ 'മേജറിന്'പരിശീലനം നൽകിയാണ് വൈറ്റ്ഹൗസിലേക്ക് വീണ്ടും പ്രവേശിപ്പിച്ചത്. എന്നാൽ, നാഷനൽ പാർക്ക് സർവിസിലെ ഒരു ഉദ്യോഗസ്ഥനെ കടിച്ചതോടെ 'മേജർക്ക്' കടുത്ത പരിശീലനം ഇനിയും വേണ്ടിവന്നേക്കുമെന്ന് ഉറപ്പായി.
ഈ മാസം ആദ്യത്തിലാണ് ആദ്യ 'കടി സംഭവ'മുണ്ടാകുന്നത്. മൂന്നു വയസ്സുമാത്രമുള്ള 'മേജർ'നായുടെ സ്വഭാവം വൈറ്റ്ഹൗസിനെ അടുത്തായി പ്രയാസത്തിലാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടു നായ്ക്കളില്‍ ഇളയതാണെങ്കിലും സ്വഭാവത്തില്‍ കാര്‍ക്കശ്യക്കാരനാണ്. വൈറ്റ്ഹൗസിലേക്ക് ഇവയെ കൂട്ടി ബൈഡൻ എത്തിയദിവസം മുതൽ ജീവനക്കാര്‍ക്കുനേരെ ചാടിയും കുരച്ചോടിച്ചും ചാടിവീണും ആക്രമണസ്വഭാവം കാണിച്ചിരുന്നു. മേജറോടും13കാരനായ 'ചാംപ്'നോടും തെന്റ സ്നേഹം അടുത്തിടെ ടെലിവിഷന്‍ അഭിമുഖത്തില്‍ ബൈഡന് പത്നി ജില് ബൈഡന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.