വാഷിങ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. മാർക്ക് മെഡോസിനാണ് രോഗബാധയുണ്ടായത്. ബുധനാഴ്ചയാണ് അദ്ദേഹത്തിന് രോഗബാധ കണ്ടെത്തിയതെന്ന് മുതിർന്ന ഭരണവിഭാഗം ഉദ്യോഗസ്ഥൻ അറിയിച്ചു. ബ്ലൂംബർഗ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം മെഡോസിന് കൂടാതെ വൈറ്റ് ഹൗസിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഡോണൾഡ് ട്രംപിനും മെലാനിയക്ക് പുറമേ കഴിഞ്ഞ കുറേ ആഴ്ചകളായി മെഡോസിന് മാത്രമാണ് വൈറ്റ് ഹൗസിൽ രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും മെഡോസ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനൊപ്പം സഞ്ചരിച്ചിരുന്നു. യു.എസ് തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസിൽ നടന്ന പാർട്ടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.