വിൽമിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർഥിയും പ്രസിഡൻറുമായ ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമിെല്ലന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. യു.എസ് തെരഞ്ഞെടുപ്പിലെ വിജയിയെ ഉടൻ പ്രഖ്യാപിക്കും. വോട്ടർമാർ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കാര്യങ്ങൾ ഇവിടെെയത്തി നിൽക്കുന്നുവെന്നതിൽ വളരെയധികം സന്തോഷം. വോെട്ടണ്ണൽ പൂർത്തിയായി കഴിയുേമ്പാൾ സെനറ്റർ കമല ഹാരിസിനെയും എന്നെയും വിജയിയായി പ്രഖ്യാപിക്കുമെന്നതിൽ സംശയമില്ല' -ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോ ബൈഡൻ ട്രംപിനെ മറികടന്ന് പ്രസിഡൻറ് പദത്തിന് അടുത്തെത്തിയിരിക്കുകയാണ്. 264 ഇലക്ടറൽ വോട്ടുകൾ ബൈഡനും 214 എണ്ണം ട്രംപും നേടി. ആറു വോട്ടുകൾ കൂടി ലഭിച്ചാൽ ബൈഡനെ പ്രസിഡൻറായി തെരഞ്ഞെടുക്കും.
അതേസമയം തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും വോട്ടെണ്ണൽ നിർത്തിവെക്കണമെന്നും ആരോപിച്ച് കോടതി കയറിയ ട്രംപിെൻറ ആവശ്യം കോടതി നിരസിച്ചു. ജോർജിയയിലെയും മിഷിഗണിെലയും വോട്ടെണ്ണൽ നിർത്തിവെക്കണെമന്നായിരുന്നു ട്രംപിെൻറ ആവശ്യം. ട്രംപിെൻറ ഇരു ഹരജികളും കോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.