വാഷിങ്ടൺ: ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് പാകിസ്താനാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഒരു കെട്ടുറപ്പുമില്ലാതെ ആണവായുധങ്ങൾ സൂക്ഷിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ബൈഡൻ കുറ്റപ്പെടുത്തി.
ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പയിൻ കമ്മിറ്റിയുടെ ചടങ്ങിലാണെന്ന് ബൈഡന്റെ പ്രസ്താവന. യുക്രെയ്ൻ-റഷ്യ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ബൈഡന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
ചൈനയെയും റഷ്യയെയും സംബന്ധിച്ച യു.എസിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാകിസ്താനെ കുറിച്ചുള്ള പരാമർശം. യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഷെഹ്ബാസ് ശരീഫ് സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രസ്താവന.
നേരത്തെ യു.എസും പാകിസ്താനും തമ്മിൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. സൈനിക സഹായം ആവശ്യമുള്ളവർക്ക് അത് നൽകുകയെന്നത് യു.എസിന്റെ കടമയാണെന്നും അന്ന് യു.എസ് അധികൃതർ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.