ബനഡിക്ട് 16ാമന്റെ നില ഗുരുതരമായി തുടരുന്നു; വെള്ളിയാഴ്ച പ്രത്യേക പ്രാർഥന

വത്തിക്കാന്‍ സിറ്റി: മുൻ മാർപാപ്പ എമരിറ്റസ് ബനഡിക്ട് പതിനാറാമന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി പറഞ്ഞു. വത്തിക്കാനിലെ കോൺവെന്റിൽ ഡോക്ടര്‍മാർ അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ബനഡിക്ട് പതിനാറാമനായി വെള്ളിയാഴ്ച റോമിലെ സെന്റ് ജോൺ ലാറ്ററനിൽ പ്രത്യേക പ്രാർഥന നിശ്ചയിച്ചിട്ടുണ്ട്.

ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാന്‍സിസ് മാർപാപ്പയാണ് 95കാരനായ തന്റെ മുന്‍ഗാമിയുടെ ആരോഗ്യനില അറിയിച്ചത്. അദ്ദേഹത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോട് അഭ്യര്‍ഥിച്ചിരുന്നു.

ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഫ്രാന്‍സിസ് മാർപാപ്പ, ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടി 2013ലാണ് ബനഡിക്ട് പതിനാറാമന്‍ മാർപാപ്പ സ്ഥാനത്തുനിന്ന് രാജിവെച്ചത്.

കത്തോലിക്ക സഭയുടെ അറുനൂറു വർഷ ചരിത്രത്തില്‍ സ്ഥാനം രാജിവെക്കുന്ന ആദ്യ മാർപാപ്പയായിരുന്നു ഇദ്ദേഹം. ഇതിന് മുമ്പ് സ്ഥാനമൊഴിയല്‍ നടത്തിയത് 1415ല്‍ ഗ്രിഗറി പന്ത്രണ്ടാമനാണ്.

Tags:    
News Summary - Pope Emeritus Benedict XVI in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.