മധ്യ യുക്രെയ്നിലെ വിന്നിറ്റ്സിയയിൽ നടന്ന റഷ്യൻ മിസൈലാക്രമണത്തിൽ തകർന്ന കെട്ടിടത്തിനരികെ രക്ഷാപ്രവർത്തനം നടത്തുന്നവർ
കിയവ്: മധ്യ യുക്രെയ്നിലെ വിന്നിറ്റ്സിയയിൽ നടന്ന റഷ്യൻ മിസൈലാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. 90 പേർക്ക് പരിക്കുണ്ട്. ഇവിടത്തെ ഓഫിസ് കെട്ടിടവും സമീപത്തെ വീടുകളുമാണ് മിസൈലാക്രമണത്തിൽ തകർന്നത്. കിയവിന് 268 കിലോമീറ്റർ അകലെയാണ് ഈ പട്ടണം.
കൊല്ലപ്പെട്ടവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. കരിങ്കടലിൽനിന്ന് റഷ്യൻ മുങ്ങിക്കപ്പൽ തൊടുത്ത മിസൈലാണ് പട്ടണത്തിൽ പതിച്ചത്. റഷ്യ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ൻ വ്യോമപ്രതിരോധ സംവിധാനം നാലു മിസൈലുകളെ ലക്ഷ്യത്തിലെത്തുംമുമ്പ് തകർത്തതായി വിന്നിറ്റ്സിയ മേഖല ഗവർണർ അറിയിച്ചു.
അതിനിടെ, റഷ്യയുടെ നിരവധി ആയുധശേഖരങ്ങൾ യുക്രെയ്ൻ തകർത്തു. അമേരിക്ക കൈമാറിയ അതി പ്രഹരശേഷിയുള്ള റോക്കറ്റ് സംവിധാനം ഉപയോഗിച്ചുള്ള യുക്രെയ്ൻ നീക്കം റഷ്യയെ ആശങ്കപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
ദക്ഷിണ യുക്രെയ്നിലെ സപറിസ്യയിലെ റഷ്യൻ അനുകൂല ഭരണാധികാരികൾ പ്രദേശം റഷ്യയിൽ ചേരുന്നത് സംബന്ധിച്ച് സെപ്റ്റംബറിൽ ജനഹിതം നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.