യുക്രെയ്ൻ പട്ടണത്തിൽ റഷ്യൻ ആക്രമണം; 20 മരണം
text_fieldsമധ്യ യുക്രെയ്നിലെ വിന്നിറ്റ്സിയയിൽ നടന്ന റഷ്യൻ മിസൈലാക്രമണത്തിൽ തകർന്ന കെട്ടിടത്തിനരികെ രക്ഷാപ്രവർത്തനം നടത്തുന്നവർ
കിയവ്: മധ്യ യുക്രെയ്നിലെ വിന്നിറ്റ്സിയയിൽ നടന്ന റഷ്യൻ മിസൈലാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. 90 പേർക്ക് പരിക്കുണ്ട്. ഇവിടത്തെ ഓഫിസ് കെട്ടിടവും സമീപത്തെ വീടുകളുമാണ് മിസൈലാക്രമണത്തിൽ തകർന്നത്. കിയവിന് 268 കിലോമീറ്റർ അകലെയാണ് ഈ പട്ടണം.
കൊല്ലപ്പെട്ടവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. കരിങ്കടലിൽനിന്ന് റഷ്യൻ മുങ്ങിക്കപ്പൽ തൊടുത്ത മിസൈലാണ് പട്ടണത്തിൽ പതിച്ചത്. റഷ്യ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ൻ വ്യോമപ്രതിരോധ സംവിധാനം നാലു മിസൈലുകളെ ലക്ഷ്യത്തിലെത്തുംമുമ്പ് തകർത്തതായി വിന്നിറ്റ്സിയ മേഖല ഗവർണർ അറിയിച്ചു.
അതിനിടെ, റഷ്യയുടെ നിരവധി ആയുധശേഖരങ്ങൾ യുക്രെയ്ൻ തകർത്തു. അമേരിക്ക കൈമാറിയ അതി പ്രഹരശേഷിയുള്ള റോക്കറ്റ് സംവിധാനം ഉപയോഗിച്ചുള്ള യുക്രെയ്ൻ നീക്കം റഷ്യയെ ആശങ്കപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
ദക്ഷിണ യുക്രെയ്നിലെ സപറിസ്യയിലെ റഷ്യൻ അനുകൂല ഭരണാധികാരികൾ പ്രദേശം റഷ്യയിൽ ചേരുന്നത് സംബന്ധിച്ച് സെപ്റ്റംബറിൽ ജനഹിതം നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.