മോസ്കോ: റഷ്യയുടെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ദിമിത്രി ബൾഗാക്കോവിനെ മറ്റൊരു തസ്തികയിലേക്ക് സ്ഥലംമാറ്റിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിൽ കടുത്ത നടപടിക്ക് ശ്രമിക്കുന്നതിനിടെ സൈനിക നീക്കത്തിന്റെ ചുമതലയുള്ള ഉയർന്ന സൈനികോദ്യോഗസ്ഥനെയാണ് മാറ്റിയത്. മേയ് അവസാനം റഷ്യ പിടിച്ചടക്കിയ തെക്കൻ യുക്രെയ്ൻ നഗരമായ മരിയുപോളിൽ നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയ കേണൽ ജനറൽ മിഖായേൽ മിസിന്റ്സെവ് ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയാവും.
റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു മരണം
കിയവ്: ഹിതപരിശോധന തടയുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് അലക്സാണ്ടർ റോഡ്നിയാൻസ്കി പറഞ്ഞു. തോക്കുചൂണ്ടി വോട്ടുചെയ്യാൻ ഈ പ്രദേശങ്ങളിലെ ആളുകളെ നിർബന്ധിക്കുന്നതായും ആരോപിച്ചു. ചൊവ്വാഴ്ച വരെ നടക്കുന്ന ഹിതപരിശോധന നിയമസാധുതയില്ലാത്ത നടപടിയാണെന്ന് വികസിത രാജ്യങ്ങളുടെ കൂട്ടായ്മ ജി7 ആരോപിച്ചു.
ഇതിനിടെ, റഷ്യൻ സൈന്യം യുക്രെയ്നിയൻ നഗരങ്ങളിൽ വീണ്ടും ആക്രമണം തുടങ്ങി. നിപ്പർ നദീതീരത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. മിസൈൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ പതിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സപോറിഷ്യ ഗവർണർ ഒലെക്സാണ്ടർ സ്റ്റാറൂഖ് പറഞ്ഞു. യുക്രെയ്നിലെ മറ്റു പ്രദേശങ്ങളിലും റഷ്യൻ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.