വെസ്റ്റ് ബാങ്കിൽ വെടിവെപ്പ്; രണ്ടു ഫലസ്തീനികളും ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടു

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുണ്ടായ വെടിവെപ്പിൽ രണ്ട് ഫലസ്തീനികളും ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടു. ജെനിൻ പട്ടണത്തിനുസമീപം കുഫ്ർ ദാൻ ഗ്രാമത്തിൽ ഇസ്രായേൽ സൈനിക ചെക്പോയന്റിലാണ് സംഭവം.

അഹ്മദ് അയ്മൻ ആബിദ്, അബ്ദുറഹ്മാൻ ഹാനി ആബിദ് എന്നിവരാണ് മരിച്ച ഫലസ്തീനികൾ. ഫത്ഹിന്റെ സായുധ വിഭാഗമായ അൽഅഖ്സ ബ്രിഗേഡ് അംഗങ്ങളാണ് കൊല്ലപ്പെട്ടവരെന്ന് സംഘടന അറിയിച്ചു. ഒരാൾ ഫലസ്തീൻ അതോറിറ്റി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായി പ്രവർത്തിച്ചുവരുകയായിരുന്നു.

വെസ്റ്റ് ബാങ്കിൽ രാത്രികാല റെയ്ഡും കൊലപാതകങ്ങളുമായി അടുത്തിടെ ഇസ്രായേൽ ആക്രമണം ശക്തിപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. ജെനിൻ, നാബുൽസ് പട്ടണങ്ങളിലും പരിസരങ്ങളിലുമാണ് ഇസ്രായേൽ സൈന്യം ഫലസ്തീനികളുടെ ജീവിതം നരകതുല്യമാക്കുന്നത്.

ഈ വർഷം ഇതുവരെയായി വെസ്റ്റ് ബാങ്കിൽ മാത്രം 97 ഫലസ്തീനികളെയാണ് ഇസ്രായേൽ വധിച്ചത്. ഇതിൽ ജെനിനിൽ മാത്രം 30ലേറെ പേരുണ്ട്. കടുത്ത ഉപരോധം തുടരുന്ന ഗസ്സയിൽ 51പേരും കൊല്ലപ്പെട്ടു.

Tags:    
News Summary - Shooting in the West Bank; Two Palestinians and an Israeli soldiers were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.