ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാം; കരയുദ്ധത്തിൽ പ്രതികരിച്ച് യു.എസ് പ്രസിഡന്റ്

വാഷിങ്ടൺ: കരയുദ്ധം സംബന്ധിച്ച് ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സഖ്യകക്ഷിയെ പിന്തുണക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ യു.എസ് സ്വീകരിക്കുക. എന്നാൽ, ജാഗ്രത പുലർത്തണമെന്നും ബൈഡൻ നിർദേശിച്ചു.

ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ബൈഡനോട് ഇസ്രായേലിന്റെ കരയുദ്ധം സംബന്ധിച്ച ചോദ്യം ഉയർന്നത്. കരയുദ്ധം വൈകുന്നതിനുള്ള കാരണം അമേരിക്കയാണോയെന്നാണോ ചോദ്യം. ഇതിന് ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാൻ അനുമതിയുണ്ടെന്നായിരുന്നു ബൈഡന്റെ മറുപടി.

അതേസമയം, ഒക്ടോബർ ഏഴിനുശേഷമുള്ള ഏറ്റവും മാരക ബോംബിങ്ങിലൂടെ 24 മണിക്കൂറിനുള്ളിൽ 704 ഗസ്സ നിവാസികളെ കൊന്ന് ഇസ്രായേൽ. ഇതിൽ 180ഓളം കുട്ടികളാണ്. ഇതോടെ ആകെ മരണം 5,791 ആയി. ആകെ 2000 കുട്ടികളാണ് മരിച്ചുവീണത്. ഗസ്സയിലെ മനുഷ്യക്കുരുതിയിൽ ഐക്യരാഷ്ട്ര സഭ അനങ്ങുന്നില്ലെന്ന് മുതിർന്ന ഫലസ്തീൻ പ്രതിനിധി ചൊവ്വാഴ്ച വിമർശിച്ചു.

വടക്കൻ ഗസ്സയിൽ ആക്രമണം കടുപ്പിക്കുമെന്നും ഗസ്സ സിറ്റിയാണ് ലക്ഷ്യമെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ ബാക്കിയുള്ളവർ തെക്കൻ മേഖലയിലേക്ക് ഉടൻ മാറണമെന്നും ഇസ്രായേൽ സേന വീണ്ടും അന്ത്യശാസനം നൽകി. അതേസമയം, തെക്കൻ മേഖലകളിലും ബോംബിങ് തുടരുന്നുമുണ്ട്. ഗസ്സക്ക് മാനുഷിക സഹായം ലഭ്യമാക്കുമെന്ന വാഗ്ദാനം പാഴാവുകയാണെന്നും ട്രക്കുകൾക്ക് സഞ്ചരിക്കാൻ ഇന്ധനം ലഭിച്ചില്ലെങ്കിൽ വിതരണം നിർത്തുമെന്നും ഐക്യരാഷ്ട്ര സഭ ഏജൻസി അറിയിച്ചു.

ഗസ്സ സിറ്റിയിലെ അൽവഫ ആശുപത്രിക്കുനേരെ മുന്നറിയിപ്പില്ലാതെ ആക്രമണമുണ്ടായി. ഒട്ടേറെ രോഗികൾ അബോധാവസ്ഥയിലായതിനാൽ ഒഴിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഏറ്റവും തിരക്കേറിയ നുസൈറത് മാർക്കറ്റിലും ബോംബിങ് നടത്തി.

വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ പരിക്കേറ്റവരെ ഡോക്ടർമാർ ടോർച്ച് വെളിച്ചത്തിൽ ചികിത്സിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വൈദ്യുതിയില്ലാെത ചികിത്സ മുടങ്ങിയും മെഡിക്കൽ സാമഗ്രികൾ ലഭിക്കാതെയും ഗസ്സയിലെ വിവിധ ആശുപത്രികളിലായി നിരവധി പേർ മരിച്ചിട്ടുണ്ട്.

തടവുകാരായി പിടിച്ച രണ്ട് ഇസ്രായേലി വനിതകളെ ഹമാസ് വിട്ടയച്ചു. റെഡ്ക്രോസിനു കൈമാറിയ ഇവരെ തെൽഅവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യോചെവ്ദ് ലിഫ്ഷിറ്റ്സ് (85), നൂറിറ്റ് കൂപ്പർ (79) എന്നിവരെയാണ് മാനുഷിക പരിഗണനയാലെന്ന് വ്യക്തമാക്കി മോചിപ്പിച്ചത്.

ഇതിനിടെ മസ്ജിദുൽ അഖ്സയിൽ മുസ്‍ലിംകൾക്ക് ഇസ്രായേൽ പ്രവേശനം നിഷേധിച്ചു. എന്നാൽ, തൽസ്ഥിതി ലംഘിച്ച് ജൂതർക്ക് അൽഅഖ്സയിൽ പ്രാർഥിക്കാൻ സൗകര്യമൊരുക്കിയെന്നും ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ അറിയിച്ചു. മാസങ്ങളുടെ ഇടവേളക്കുശേഷം അൽ അഖ്സയിലെത്തിയ ഇസ്രായേൽ പൊലീസിന്റെ നടപടിയാണിത്.

Tags:    
News Summary - The Israelis can make their own decisions': Biden on ground invasion of Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.