വാഷിങ്ടൺ: യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണനിരക്ക് കുറഞ്ഞെന്ന് അവകാശപ്പെടുന്ന പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ റീട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ട്രംപിെൻറ പോസ്റ്റ് നീക്കിയത്. രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ആറു ശതമാനം അഥവാ 9000ത്തോളം മരണങ്ങൾ മാത്രമാണ് കോവിഡ് മൂലം സംഭവിച്ചിട്ടുള്ളതെന്ന ''മെൽ ക്യൂ'' എന്ന അക്കൗണ്ടിെൻറ ട്വീറ്റാണ് ട്രംപ് പങ്കുവെച്ചത്. നിലവിലെ മരണങ്ങളിൽ ആറു ശതമാനം മാത്രമേ കോവിഡ് മൂലം മരിച്ചതെന്നും ബാക്കി 2-3 ശതമാനം പേരും ഗുരുതരമായ രോഗങ്ങളുള്ളവരായിരുന്നു എന്നു ട്വീറ്റിൽ പറയുന്നു.
തെറ്റായ വിവരങ്ങൾ പങ്കുവെച്ച് ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചതിനാൽ റീട്വീറ്റ് ലഭ്യമാകില്ലെന്ന് ട്വിറ്റർ സന്ദേശമയച്ചു. ട്വീറ്റ് കമ്പനിയുടെ കോവിഡ് -19 വിവര നയത്തെ ലംഘിച്ചതായും ട്വിറ്റർ വക്താവ് പറഞ്ഞു.
യു.എസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവെൻഷൻ റിപ്പോർട്ട് പ്രകാരം ആറു ശതമാനം പേരിലാണ് കോവിഡ് വൈറസ് മാത്രം മരണ കാരണമായിട്ടുള്ളത്. വിവരങ്ങൾ തെറ്റാണ്. ബാക്കി 94 ശതമാനം പേരിലും മറ്റ് രോഗങ്ങളും മരണത്തിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതാണ് മെൽ ക്യൂ പകർത്തി ട്വീറ്റ് ചെയ്തിരുന്നത്.
തീവ്രവലതുപക്ഷ നേതാവിെൻറ ലേഖനത്തിെൻറ ലിങ്ക് പങ്കുവെച്ചതിലാണ് മെൽ ക്യൂവിെൻറ ട്വീറ്റും ഉൾപ്പെട്ടിരുന്നത്. ഈ ലേഖനത്തിലും കോവിഡ് മൂലമുള്ള മരണം ആറു ശതമാനം എന്ന് ചുണ്ടിക്കാട്ടിയ യു.എസ് കോവിഡ് ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. അമേരിക്കയിൽ 9000 പേർ മരിക്കാനിടയായ ചൈനയുടെ കോവിഡ് വൈറസിനെതിരെ ഡോക്ടൾ ഫൗസിയും ബിർക്സും നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണോ യു.എസിെൻറ സമ്പദ്വ്യവസ്ഥ മുഴുവൻ അടച്ചുപൂട്ടിയത് എന്നായിരുന്നു വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.