യുനൈറ്റഡ് നാഷൻസ്: ലോകം നിർണായക വഴിത്തിരിവിലാെണന്നും കോവിഡും കാലാവസ്ഥ വ്യതിയാനവും മനുഷ്യാവകാശ ലംഘനങ്ങളുമടങ്ങിയ വലിയ പ്രശ്നങ്ങൾ സഹകരിച്ചും അതിവേഗത്തിലും നേരിടാനാകണമെന്നും യു.എസ് പ്രസിഡൻറ് ജോ ബൈഡൻ.
ചൈനയുമായി സംഘർഷം കൂടുതൽ ശക്തമാകുന്നുണ്ടെങ്കിലും അമേരിക്ക ഇനി ശീതയുദ്ധത്തിനില്ലെന്നും ലോകം ഇതിെൻറ പേരിൽ ചേരികളായി തിരിയുന്നത് ആഗ്രഹിക്കുന്നില്ലെന്നും യു.എൻ പൊതു സഭയിലെ തെൻറ കന്നി പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
'സ്വന്തം ജനതക്ക് വേണ്ടത് നൽകാൻ ലോകരാജ്യങ്ങളിലെ വിഷയങ്ങളിലും ഇടപെടേണ്ടിവരും. അഫ്ഗാനിസ്താനിലെ സംഘർഷ ഭരിതമായ 20 വർഷത്തെ ഇടപെടൽ അവസാനിപ്പിച്ച രാജ്യം ലോകത്തുടനീളം വികസനത്തിന് നൽകുന്ന സഹായംവഴി നിരന്തര നയതന്ത്രത്തിെൻറ പാതയാണ് തുറക്കുന്നത്''- ബൈഡൻ കൂട്ടിച്ചേർത്തു. 'അതിരുകളറിയാത്ത കാലാവസ്ഥ വ്യതിയാന പ്രശ്നം ഇൗ വർഷം വ്യാപക മരണവും ദുരന്തങ്ങളുമാണ് ലോകത്തുടനീളം സമ്മാനിച്ചത്. ഇനി തിരിച്ചുപോക്ക് സാധ്യമാകാത്ത മാറ്റത്തിെൻറ ഘട്ടത്തിലാണ് ലോകം. പ്രശ്നം പരിഹരിച്ചില്ലെങ്കിലും കാട്ടുതീയും കൊടുങ്കാറ്റും ഉഷ്ണവാതങ്ങളും പിന്നെ കടൽ കയറലുമായി പ്രതിസന്ധി രൂക്ഷമാകും'- അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ യു.എൻ സെക്രട്ടറി ജനറൽ ഗുെട്ടറസിനെ കണ്ട ബൈഡൻ പഴയ ട്രംപ് രീതികളിൽനിന്ന് മാറിയതിെൻറ സൂചനയായി 'അമേരിക്ക തിരിച്ചുവന്നിരിക്കുന്നു'വെന്നും പ്രഖ്യാപിച്ചു. അതേസമയം, അഫ്ഗാനിസ്താനിൽ പ്രശ്നങ്ങൾ ബാക്കിവെച്ച് സൈന്യത്തെ പൂർണമായി പിൻവലിച്ചതിനെ ചൊല്ലി വിവിധ രാജ്യങ്ങൾ പ്രതിഷേധമറിയിച്ചതും ഫ്രാൻസുമായി പോർമുഖം തുറന്നതുമടക്കം ബൈഡൻ പ്രതിസന്ധികളുടെ നടുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.