വാഷിങ്ടണ്‍: അമേരിക്കയെ സുരക്ഷിതമാക്കണമെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് തെൻറ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്.
രാജ്യത്തെ തീവ്ര ഇസ്ലാമിക തീവ്രവാദത്തില്‍നിന്ന് സംരക്ഷിക്കണമെന്ന് ജോ ബൈഡന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില വിദേശരാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാർക്കേര്പ്പെടുത്തിയിരുന്ന നിരോധനം പുനഃസ്ഥാപിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലവും മറ്റും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനൊപ്പം ഞാന്‍ വിജയകരമായി നടപ്പാക്കിയ അഭയാര്‍ഥി നിയന്ത്രണങ്ങളും പുനഃസ്ഥാപിക്കണമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു. ഭീകരവാദികള്‍ ലോകത്തിെൻറ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഭീകരവാദത്തെ രാജ്യത്തുനിന്ന് പുറത്താക്കണമെങ്കില്‍ സമര്‍ഥമായ പ്രായോഗിക നിയമങ്ങള്‍ വേണമെന്നും അതിനാല്‍ ട്രംപിന് മുമ്പുള്ള യൂറോപ്പും യു.എസ്.എയും നടപ്പാക്കിയ കുടിയേറ്റ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും ട്രംപ് പറയുന്നു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡൻറായിരുന്നപ്പോള്‍ ഇറാന്, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജോ ബൈഡന് അധികാരത്തിലെത്തിയപ്പോള്‍ അത് പിന്‍വലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.