ജനീവ: വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകൾ ഫലം ചെയ്യുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന് ലോകാരോഗ്യ സംഘടന. ഒരു കൊവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി തെളിയിച്ചിട്ടില്ലെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെളിപ്പെടുത്തി.
കണ്ടെത്തിയ വാക്സിനുകൾ കൂടുതൽ പേരിൽ പരീക്ഷണം നടത്തുന്നത് വഴി ഏറ്റവും ഫലപ്രദമായ വാക്സിനിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കോവിഡ് പ്രതിരോധത്തിനായി 200ലധികം വാക്സിനുകളാണ് പരീക്ഷണം നടന്നുവരുന്നത്. വാക്സിനുകളുടെ ചരിത്രം പരിശോധിച്ചാൽ, ചിലത് വിജയിച്ചതായും ചിലത് പരാജയപ്പെട്ടതായും കാണാൻ സാധിക്കും. കോവിഡിെൻറ വാക്സിനുകളുടെ കാര്യത്തിലും സമാന സാഹചര്യമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അടുത്ത ഒരു മഹാമാരിക്ക് മുമ്പ് ലോകരാജ്യങ്ങൾ സുസജ്ജമാകണം എന്നും ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകുന്നു. 'രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണം. കോവിഡ് അവസാനത്തെ പകർച്ചവ്യാധിയല്ല. പകർച്ചവ്യാധികളും രോഗങ്ങളും ജീവിതത്തിെൻറ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. എന്നാൽ, അടുത്ത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുേമ്പാൾ നാം അത് നേരിടാൻ സജ്ജമായിരിക്കണം. -ഗെബ്രിയേസസ് കൂട്ടിച്ചേർത്തു.
ഭാവിയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ കോവിഡ് വാക്‌സിനുകള്‍ തുല്യമായി വിതരണം ചെയ്യുന്നതിന് കോവാക്‌സ് എന്ന പേരിൽ ലോകാരോഗ്യ സംഘടന ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാരുകള്‍ക്ക് വ്യാപകമായി വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ ഇതിലൂടെ കഴിഞ്ഞേക്കും. കോവിഡ് നിയന്ത്രണവിധേയമാക്കാനും തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിക്കാനും ഇതു വഴി ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.