യു.കെയിലേക്ക് പ്രതിവര്‍ഷം 1000 നിയമനം

തിരുവനന്തപുരം: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് പ്രതിനിധിസംഘം നോര്‍ക്ക അധികൃതരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം ആയിരത്തിലേറെ റിക്രൂട്ട്മെന്റാണു ലക്ഷ്യമിടുന്നതെന്ന് നോര്‍ക്ക റൂട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി എന്നിവര്‍ വ്യക്തമാക്കി.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ കൂടാതെ, ആരോഗ്യമേഖലയിലെ മറ്റു പ്രഫഷനലുകള്‍ക്കൂടി അവസരം ലഭ്യമാക്കുന്നതാണിത്.

യു.കെ റിക്രൂട്ട്മെന്റ് നടപടി സമയപരിധിക്കുള്ളില്‍ സാധ്യമാക്കുന്നതിനുള്ള നിർദേശങ്ങളും പ്രത്യേക റിക്രൂട്ട്മെന്റ് പോര്‍ട്ടലിന്റെയും ഡിജിറ്റല്‍ സാധ്യതകളും ചര്‍ച്ച ചെയ്തു. 

Tags:    
News Summary - 1000 recruitment per year to UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:46 GMT