തിരുവനന്തപുരം: അഞ്ചുവർഷം നീണ്ട കഠിനപ്രയത്നം കിരണിനെ എത്തിച്ചത് സിവിൽ സർവിസിെൻറ തിളക്കമാർന്ന ജയത്തിൽ. തിരുവനന്തപുരം സ്റ്റാച്യു ഉപ്പളംറോഡ് നിർമലയിൽ പി.ബി. കിരൺ ടെക്നോപാർക്കിലെ േജാലിക്കിടെയാണ് സിവിൽ സർവിസ് തയാറെടുപ്പ് നടത്തിയ്. 2017 മുതൽ തുടങ്ങിയ കഠിനശ്രമമാണ് ഒടുവിൽ നൂറാം റാങ്കിൽ എത്തിച്ചത്.
ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷനിൽ ബിരുദം നേടി 2012 മുതൽ ടെക്നോപാർക്കിൽ സ്ഫോറ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ്.
എങ്ങനെയും സിവിൽ സർവിസിൽ കയറിപ്പറ്റണമെന്ന അതിയായ ആഗ്രഹം പ്രാവർത്തികമാക്കിയ സന്തോഷത്തിലാണ് താനും കുടുംബവുമെന്ന് കിരൺ പറയുന്നു. സമൂഹത്തിെൻറ നന്മക്കും മാറ്റത്തിനും വേണ്ടിയുള്ള പ്രവർത്തനമാണ് ലക്ഷ്യം. ഐ.എ.എസ് അല്ലെങ്കിൽ ഐ.പി.എസ് ആണ് സ്വപ്നം.
തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിൽ അധ്യാപികയായ ജസ്ന സൺകുമാർ ആണ് ഭാര്യ. സി-ഡാക്കിലെ റിട്ട. ജീവനക്കാരൻ പി.ആർ. ബാബുവിെൻറയും വി.എസ്.എസ്.സി റിട്ട. ജീവനക്കാരി വത്സയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.