പാലക്കാട്: പാലക്കാടിന്റെ അഭിമാനമായ മേഴ്സി കോളജ് 60ാം വാർഷിക നിറവിൽ. സ്ത്രീവിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നൽകുന്ന സി.എം.സി സിസ്റ്റേഴ്സാണ് 1964ൽ കേരള സർവകലാശാലക്ക് കീഴിൽ കോളജ് ആരംഭിച്ചത്. 1968ൽ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലായി. 1960ൽ കായികവിഭാഗം മേധാവിയായി മേജർ വിമലമേനോൻ ചുമതലയേറ്റതോടെയാണ് മേഴ്സി കോളജിന്റെ കായികനേട്ടങ്ങളുടെ തുടക്കം.
ഒളിമ്പ്യൻ പി.ടി. ഉഷ, എം.ഡി. വത്സമ്മ, മെഴ്സി കുട്ടൻ, ബിന പീറ്റർ, ശ്രീകുമാരി അമ്മ, കെ. സരസമ്മ, ലതാംഗി, പി.എം. റോസലി, സി. സിനി, ലിസി ചെറിയാൻ, രാജേശ്വരി, സി.കെ. സിന്ധു, ഫിലോമിന തോമസ്, ഇ.ജെ. മോളി, ഷൈനി വർഗീസ്, എം.ഡി. താര എന്നിവർ ലോകത്തിന്റെ നെറുകയിൽ കോളജിനെ എത്തിച്ചു.
ദേശീയ ഗെയിംസ്, അത്ലറ്റിക് മീറ്റ് ത്രോബാൾ, സോഫ്റ്റ് ബാൾ, സെപക്താ ക്രോ, വടംവലി, ക്രോസ് കൺട്രി, വനിത ഫുട്ബാൾ, ഹാൻഡ്ബാൾ ഖോഖോ എന്നിവയുടെ ദേശീയമത്സരങ്ങളിലും കഴിഞ്ഞ 10 വർഷങ്ങളിൽ തുടർച്ചായി മെഡലുകൾ നേടി.
പാലക്കാട്: കോളജ് ജീവിതത്തിന്റെ ഓര്‍മകള്‍ക്ക് വര്‍ണങ്ങള്‍ ചാര്‍ത്തി വർഷങ്ങൾക്കുശേഷം പൂര്‍വവിദ്യാർഥികള്‍ കൊട്ടും പാട്ടുമായി ഒത്തുകൂടി. പാലക്കാട് മേഴ്സി കോളജിലെ 1964 മുതൽ 2023 വരെയുള്ള പൂര്വവിദ്യാർഥികളാണ് കോളജ് മുറ്റത്ത് ഒത്തുചേര്‍ന്നത്. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സ്മൃതിലയം’ പേരിലായിരുന്നു സംഗമം. മേഴ്സിയുടെ 60 വർഷത്തെ പ്രയാണം പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ടി.എഫ്. ജോറി അവതരിപ്പിച്ചു. മുൻ പ്രിൻസിപ്പൽമാരെ ആദരിച്ചു.
മുഖ്യാതിഥികളായി 87-92 ബാച്ച് ചരിത്രവിദ്യാർഥിനിയും കോങ്ങാട് എം.എൽ.എയുമായ അഡ്വ. കെ. ശാന്താകുമാരി, 82 ബാച്ച്, റവന്യൂ ഡിവിഷൻ ഓഫിസർ ഡി. അമൃതവല്ലി, 2007 ബാച്ച് കോസ്റ്റ്യൂം ഡിസൈനർ സംസ്ഥാന അവാർഡ് ജേതാവുമായ ധന്യ ബാലകൃഷ്ണൻ, ജയ് ക്രിസ്റ്റോ പ്രോവിൻഷ്യൽ സുപ്പീരിയറും മേഴ്സി കോളജ് മുൻപ്രിൻസിപ്പലുമായ ഡോ. സി. ലിയോണി എന്നിവർ പങ്കെടുത്തു. തയ്യൽ മെഷീനുകളും വീൽചെയറുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.