കൈറ്റ് വിക്ടേഴ്സില്‍ 21 മുതല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുതിയ സമയക്രമം

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതൽ പുതിയ സമയക്രമം. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്തദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ (www.firstbell.kite.kerala.gov.in) ലഭ്യമാക്കും.

പ്ലസ് വണിന് രാവിലെ ഏഴുമുതല്‍ 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ് ടുവിന് വൈകീട്ട് 3.30 മുതല്‍ 7.30 വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകള്‍ രാവിലെ 8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ചക്ക് 12.00, 12.30 സമയങ്ങളില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഒമ്പതാം ക്ലാസിന് ഉച്ചക്ക് ഒന്നുമുതല്‍ രണ്ടുവരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചക്ക് രണ്ടുമുതല്‍ 3.30 വരെ മൂന്ന് ക്ലാസുകളും സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാത്രി 9.30 മുതല്‍ പുനഃസംപ്രേഷണം ഉണ്ടാകും.ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉണ്ടാകും. പ്ലസ് വണിന് വൈകീട്ട് ആറുമുതലും പ്ലസ് ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ ഏഴുമുതലും അടുത്തദിവസം പുനഃസംപ്രേഷണം ചെയ്യും. പ്രീപ്രൈമറി മുതല്‍ എട്ടുവരെ ക്ലാസുകള്‍ അടുത്തദിവസം ഉച്ചക്ക് 12.30 മുതല്‍ 4.30 വരെയും ഒമ്പതാം ക്ലാസ് വൈകീട്ട് അഞ്ചിനുമാണ് പുനഃസംപ്രേഷണം.

ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്‍റെയും അവസാനവാരം പ്ലസ് ടുവിന്‍റെയും ക്ലാസുകള്‍ പൂര്‍ത്തിയാക്കി ഫോക്കസ് ഏരിയക്ക് പുറത്തുള്ള വിഷയങ്ങളുള്‍പ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകളും സംപ്രേഷണം ചെയ്യും. ഇതോടൊപ്പം പൊതുപരീക്ഷക്ക് മുമ്പ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയാറാക്കും.

ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ ഏപ്രിലോടെയും പ്ലസ് വണ്‍ ക്ലാസുകള്‍ മേയിലും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം.

Tags:    
News Summary - new time schedule in kite victers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.