ന്യൂഡൽഹി: യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ ശനിയാഴ്ച ജന്തർ മന്ദറിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. പരീക്ഷ എഴുതാൻ ഒരവസരം കൂടി നൽകണമെന്നാണ് സമരക്കാരുെട ആവശ്യം.
കോവിഡ് മഹാമാരി തയാറെടുപ്പിനെ ബാധിച്ചതിനാൽ ഒരവസരം കൂടി നൽകണമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ഇൗ ആവശ്യം ഉന്നയിച്ച് അഭിഷേക് ആനന്ദ് സിൻഹയെന്ന ഉദ്യോഗാർഥി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
'നിരവധി ഉദ്യോഗാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചിലർക്ക് ൈവറസ്ബാധയേറ്റ് തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടു. അവർക്ക് അത്തരം സാഹചര്യത്തിൽ പഠിക്കാൻ സാധിച്ചിട്ടില്ല' -സിൻഹ പറഞ്ഞു. കോവിഡ് കാലത്ത് രാപകൽ സേവനമനുഷ്ഠിച്ച നിരവധി ഡോക്ടർമാരും സിവിൽ സർവീസിന് തയാറെടുക്കുന്നതായും അവർക്കും പഠിക്കാൻ സാധിച്ചിട്ടില്ലെന്നും സിൻഹ ഓർമിപ്പിക്കുന്നു.
എന്നാൽ സർക്കാറിനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയെന്നും അതിനാൽ അവർക്ക് വിടുന്നുവെന്നായിരുന്നു സുപ്രീം കോടതി ഹരജിയിൽ വിധി പറഞ്ഞത്. തങ്ങളുടെ ആവശ്യം ന്യായമാണെന്ന് കോടതി അംഗീകരിച്ചിട്ടുണ്ടെങ്കിലും സർക്കാറിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് പഠിതാക്കൾ സമരത്തിന്‍റെ മാർഗത്തിലേക്ക് തിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.