കുർബാനക്കിടെ അൾത്താരയിൽ കയറി വൈദികനെ മർദിച്ചയാൾക്കെതിരെ കേസ്

മൂഴിക്കുളം: കുർബാനക്കിടെ അൾത്താരയിൽ കയറി വൈദികനെയും വിശ്വാസിയെയും മർദിക്കുകയും കുരിശും ഫർണിച്ചറും മറ്റും തകർക്കുകയും ചെയ്തയാൾക്കെതിരെ ചെങ്ങമനാട് പൊലീസ് കേസെടുത്തു. ചെട്ടിക്കുളം സ്വദേശി മാർട്ടിനെതിരെയാണ് (55) കേസ്. മൂഴിക്കുളം ഫൊറോന പള്ളിയിൽ ഞായറാഴ്ച രാവിലെ രണ്ടാമത്തെ കുർബാനക്കിടെയായിരുന്നു സംഭവം.

അൾത്താരയിലേക്ക് പാഞ്ഞുകയറിയ ഇയാൾ ബലിപീഠത്തിൽ ഇരുന്ന കുരിശെടുത്ത് അടിക്കുകയും എറിയുകയും ചെയ്തു. ബൈബിൾ വെക്കുന്ന മേശക്കും കേടുപാടുണ്ടാക്കി. ശേഷം ഫൊറോന വികാരി ഫാ.പോൾ ചക്യാനെ മർദിക്കുകയും ചെയ്തു.

പിടിച്ചുമാറ്റാനെത്തിയ ബാബുവെന്ന ഡാനിഷിനെയും ആക്രമിച്ചുവെന്ന് പരാതിയുണ്ട്. അപ്പോഴേക്കും മറ്റുള്ളവരെത്തി മാർട്ടിനെ പിടിച്ചുമാറ്റുകയായിരുന്നു. പള്ളി അധികൃതരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

Tags:    
News Summary - A case has been filed against the man who attacked the priest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.