ചെ െെന്ന: അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സഹപാഠിയെ കഴുത്തറുത്ത് കൊന്ന 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ഇരുവരും പ്ലസ് ടു സ്കൂൾ വിദ്യാർഥികളും സുഹൃത്തുക്കളുമാണെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച ജുവനൈൽ കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ സുഹൃത്തിനെ കൊലപ്പെടുത്തിയതായി കുട്ടി സമ്മതിച്ചെന്ന് തിരുകോവിലൂർ ഇൻസ്പ്കെടർ ശിവചന്ദ്രൻ പറഞ്ഞു. കൊല്ലപ്പെട്ട സുഹൃത്ത് കുട്ടിയെ നിരന്തരം ശല്ല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ശിവചന്ദ്രൻ വ്യക്തമാക്കി.
തന്‍റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നുവെന്നും വീട്ടുകാരെ കളിയാക്കിയെന്നും കാണിച്ച് സുഹൃത്തിനെതിരെ സ്കൂൾ മാനേജ്മെന്‍റിന് കുട്ടി നേരത്തെ പരാതി നൽകിയിരുന്നു. പീഡനം തുടർന്നപ്പോൾ സുഹൃത്തിനെതിരെ ഗൂഡാലോചന നടത്തി കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ഇരുചക്രവാഹനത്തിൽ ഇരുവരും ശനിയാഴ്ച രാത്രി 7.30 ന് പുറത്ത് പോവുകയും ഭക്ഷണം വാങ്ങുകയും ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുഹൃത്തിനെ പിറകിലൂടെ ചെന്ന് അരയിൽ ഒളിപ്പിച്ച കത്തികൊണ്ട് കഴുത്തിൽ ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാകുന്നത് വരെ കഴുത്തിൽ പലതവണ കുത്തിയെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.