പാലക്കാട്: അട്ടപ്പാടി മധുകൊലപാതകക്കേസിൽ റിമാൻഡിലുള്ള 11 പ്രതികൾക്ക് ജാമ്യം ലഭിച്ചു. സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്.
അട്ടപ്പാടി മധു വധക്കേസിൽ നേരത്തെ കൂറുമാറിയ സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പതിനെട്ടും പത്തൊമ്പതും സാക്ഷികളായ കാളി മൂപ്പൻ, കക്കി എന്നിവരെയാണ് വീണ്ടും വിസ്തരിച്ചത്.
മറ്റ് സാക്ഷികളായ ഭാരതി എയർടെൽ സർവിസിലെ നോഡൽ ഓഫിസർ വാസുദേവൻ, സി.പി.ഒമാരായ സുന്ദരി, സുജിലാൽ എന്നിവരുടെ വിസ്താരം പൂർത്തിയായി. മൂവരും നേരത്തെ കൊടുത്ത മൊഴിയിൽ ഉറച്ചുനിന്നു. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജ് നടത്തിയ അന്വേഷണ റിപ്പോർട്ടും മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രമേശ് നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ പുതിയ ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. ഇവ 25ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.