പ്രതി ഫക്കീരപ്പ ഹനുമന്തപ്പ
മംഗളൂരു: നഗരത്തിൽ പണമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോക്കട്ടയിലെ വാടക വീട്ടിൽ ചൊവ്വാഴ്ച ബെളഗാവി സ്വദേശിയായ പതിമൂന്നുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി ജില്ലയിലെ ഹഞ്ചിനാലിൽ മഡർ ഓനി സ്വദേശി ഫക്കീരപ്പ ഹനുമന്തപ്പ മഡറാണ്(51) അറസ്റ്റിലായത്.
ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. അഞ്ചു ദിവസം മുമ്പാണ് കുട്ടി മാതാവിന്റെ സഹോദരൻ എച്ച്.ഹനുമന്തയ്യയുടെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വീട്ടിലെ എല്ലാവരും പുറത്തുപോയ സമയം എത്തിയ അക്രമി ക്രൂരകൃത്യം ചെയ്ത് സ്ഥലം വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.