സ്ത്രീകളുടെ ടോയ്‍ലറ്റിൽ മൊബൈൽ കാമറ ഒളിപ്പിച്ച് വിഡിയോ പകർത്തിയ സംഭവം; കഫേ ജീവനക്കാരൻ അറസ്റ്റിൽ

ബംഗളൂരു: കോഫി ഷോപ്പിലെ സ്ത്രീകളുടെ ടോയ്‍ലറ്റിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് വിഡിയോ പകർത്തിയ കേസിൽ കഫേ ജീവനക്കാരൻ അറസ്റ്റിൽ. ശിവമൊഗ്ഗ സ്വദേശിയും ബംഗളൂരു ഗുത്തഹള്ളിയിൽ താമസക്കാരനുമായ മനോജ് (23) ആണ് പിടിയിലായത്.

ബംഗളൂരു ബി.ഇ.എൽ റോഡിലെ തേർഡ് വേവ് കഫേയിലെ വാഷ്റൂമിലെ വേസ്റ്റ് ബിന്നിൽ ക്ലോസറ്റിലാണ് കാമറ ഒളിപ്പിച്ചിരുന്നത്. ഇത് കണ്ടെത്തിയ സ്ത്രീ ബഹളം വെച്ചതോടെ നടന്ന പരിശോധനയിൽ ഫോൺ മനോജിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ പൊലീസിനെ വിളിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഫോണിൽ രണ്ട് മണിക്കൂറോളം വിഡിയോകൾ പകത്തിയതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പ്രതി ആറുമാസമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും സംഭവത്തെ തുടർന്ന് പുറത്താക്കിയെന്നും കഫേ അധികൃതർ അറിയിച്ചു.  

Tags:    
News Summary - The incident of recording a video by hiding a mobile camera in the women's toilet; Cafe employee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.