മട്ടാഞ്ചേരി: വജ്രമാലയടക്കം ആഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരൻ തോപ്പുംപടി പൊലീസിന്‍റെ പിടിയിലായി. കോയമ്പത്തൂർ ആയൂർ കോളജ് റോഡ് കൊച്ചു വീട്ടിൽ ടി.എസ്. രാജുവാണ് (46) പിടിയിലായത്. കഴിഞ്ഞ മാസം 25നാണ് സംഭവം. ഇയാൾ ജോലി ചെയ്തിരുന്ന ചുള്ളിക്കലിലെ വീട്ടിൽനിന്ന് 30 ലക്ഷം രൂപ വരുന്ന ആഭരണങ്ങളാണ് കവർന്നത്.
കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർ ശശിധരന്‍റെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രിൻസിപ്പൽ എസ്.ഐ സെബാസ്റ്റിൻ പി. ചാക്കോ, എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ, അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഉമേഷ് എന്നിവരടങ്ങുന്ന സംഘമണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.