ചങ്ങലയുടെ കൂട്ടുകാരി

ന്ധിതയായൊരു മനസ്സ്

അപരന്നു മുന്നിൽ അടിമയെ പോലെ

കൈകൂപ്പി നിന്നു, തൻ

സ്വാതന്ത്ര്യത്തിൻ ഭിക്ഷക്കായി


കാലിൽ ചങ്ങല, നെഞ്ചിൽ ശൂലവും

അവളോ വെറുമൊരു ഭ്രാന്തി

അവൾ എന്നുമൊരു മുഴുഭ്രാന്തി

ഇരുളിൽ കൂട്ടായ് ചങ്ങലക്കിലുക്കവും

പിഞ്ഞാണത്തിൻ ഞരുക്കവും മാത്രം

അവളെ കേൾക്കാൻ, കൂടെ ഇരിക്കാൻ

ഇരച്ചിറങ്ങിയ നിലാവെളിച്ചം

അവളിൽ തെളിയിച്ചു, നന്മ തൻ നാളം

മറ്റാരും കാണാതെ, ആരാലും അറിയാതെ

സ്വപ്നവും മോഹവും

ആ ശവകുടീരത്തിൽ അടക്കി പിരിഞ്ഞവൾ


കാലിൽ ചങ്ങല നോവിച്ചു, എങ്കിലും

അത് തൻ വേദന ആയില്ലൊരിക്കലും

ഭ്രാന്തി അവളൊരു ഭ്രാന്തി എന്നവളെ

ചൊല്ലി വിളിച്ച വേദനക്കിടയിൽ

അറിഞ്ഞില്ല ഒന്നും ആ പാവം ജീവൻ


അവളാ ചങ്ങലയെ സ്നേഹിച്ചു പോയി

തൻ മിഴിനീർ തുടച്ചതാ

ചങ്ങല മാത്രം... ചങ്ങല മാത്രം

ഇപ്പോഴും എപ്പോഴും ലോകം

അവളെ വിളിച്ചു, നീയൊരു ഭ്രാന്തി

നീയൊരു പാവം ഭ്രാന്തി. 

Tags:    
News Summary - changalayude kootukari poem by mibah sareen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.