'നേര്' പോലെയുള്ള ചിത്രങ്ങൾ വന്നാൽ മാത്രമേ ഇനി സിനിമയിൽ അഭിനയിക്കുകയുള്ളൂവെന്ന് ഗണേഷ് കുമാർ. മന്ത്രിയായതിന് ശേഷം സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'മന്ത്രിയായതിന് ശേഷം മുഖ്യമന്ത്രി അനുവദിച്ചാലെ സിനിമയിൽ അഭിനയിക്കാൻ സാധിക്കുകയുളളൂ. നേര് പോലെയുള്ള സിനിമകൾ വന്നാലേ ഇനി ചെയ്യുകയുള്ളൂ. ബാദ്രക്ക് ശേഷം സിനിമയിൽ അഭിനയിക്കേണ്ടെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സംവിധായകൻ ജീത്തു ജോസഫ് നേരിന്റെ കഥ പറയുന്നത്. കഥ കേട്ടു കഴിഞ്ഞപ്പോൾ, ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം ഞാൻ അങ്ങോട്ട് പറഞ്ഞു. പക്ഷെ ഡേറ്റിന്റെ ഒരു പ്രശ്നം ഉണ്ടായിരുന്നു. ഈ കാര്യം ലാലേട്ടനും ആന്റണി പെരുമ്പാവൂരും അറിഞ്ഞു. അങ്ങനെ ലാലേട്ടൻ ,എന്റെ സൗകര്യത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തു. അങ്ങനെയാണ് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് -ഗണേഷ് കുമാർ പറഞ്ഞു.
കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രം നേര് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഡിസംബർ 21 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഈ മാസം 29നാണ് കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എൽഡിഎഫിലെ മുൻ ധാരണപ്രകാരമാണ് ഇരുവരും മന്ത്രിമാരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.