മാധ്യമം ഡോട്ട് കോം അവതരിപ്പിച്ച മറക്കില്ലൊരിക്കലും എന്ന ആദ്യത്തെ ആഗോള മെഗാ ഡിജിറ്റൽ ഇവന്റ് സമാപനവേദിയിൽ മാധ്യമം പി.ആർ മാനേജർ കെ.ടി. ഷൗക്കത്തലി, റെസിഡന്റ് എഡിറ്റർ എം.കെ.എം ജാഫർ, മൈജി ബി.ഡി.എം മാർഷൽ, വില്ലിവൈറ്റ് ടൂത്ത്പേസ്റ്റ് മീഡിയ മാനേജർ അഭിലാഷ്, സംവിധായകൻ തരുൺ മൂർത്തി, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകരായ സിദ്ദീഖ്, സിബി മലയിൽ, സിദ്ധാർഥ് ഭരതൻ, ജിയോ ബേബി, വിജയശങ്കർ ലോഹിതദാസ്, അനന്തപദ്മനാഭൻ, സെന്റ് പോൾസ് ആയുർവേദ ചീഫ് കൺസൾട്ടന്റ് ഡോ. അശ്വതി പി.എച്ച്, രാജ് കലേഷ് എന്നിവർ.
കൊച്ചി: മലയാളി മനസ്സിൽനിന്ന് പടിയിറങ്ങാത്ത പ്രിയപ്പെട്ട കഥാപാത്രങ്ങളെ തേടി മാധ്യമം ഡോട് കോം സംഘടിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ഡിജിറ്റൽ ഇവന്റ് ഏറ്റെടുത്ത് സിനിമ ആരാധകർ. വോട്ടിങ്ങിൽ പങ്കെടുത്തവരെല്ലാം തെളിയിച്ചത്, മലയാള സിനിമയോടുള്ള മലയാളിയുടെ അടങ്ങാത്ത അഭിനിവേശം.
സാഹിത്യം, സാംസ്കാരികം, രാഷ്ട്രീയം, മാധ്യമം, കായികം, പരിസ്ഥിതി, ബിസിനസ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ ഇഷ്ടകഥാപാത്രങ്ങളെയാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തത്. പിന്നീട് ജനങ്ങളിലേക്കിറങ്ങി അഭിപ്രായങ്ങൾ തേടി. ഇഷ്ട കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ്ങിൽ പുതുതലമുറയടക്കം ആവേശത്തോടെ പങ്കെടുത്തു. അന്നുവരെ മലയാള സിനിമ കാണാത്ത ഡിജിറ്റൽ വോട്ടെടുപ്പ് പോരാട്ടമായിരുന്നു പിന്നീട് നടന്നത്.
ലക്ഷക്കണക്കിന് പേരാണ് ഇഷ്ടകഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽമീഡിയ അക്കൗണ്ടുകളിലും ചില കഥാപാത്രങ്ങൾക്ക് വേണ്ടി ഫാൻസ് കാമ്പയിനുകൾ വരെ നടന്നു. അച്ചൂട്ടിയും സേതുമാധവനും നിശ്ചലും ഗംഗയുമൊക്കെ പുതുതലമുറയെയും അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന അടയാളപ്പെടുത്തൽ കൂടിയായിരുന്നു വോട്ടിങ്ങ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ സംവിധായകരെയും രചയിതാക്കളെയും മലയാളി മറക്കില്ലൊരിക്കലും എന്ന് പറഞ്ഞാണ് ഇവന്റിന് കൊടിയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.