നിർമാണത്തിലും മെഗാസ്റ്റാർ ‘മമ്മൂട്ടി കമ്പനി’

കൊച്ചി: മലയാളം മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയ മമ്മൂട്ടിയെ തേടി ഇപ്പോൾ നിർമാതാവിനുള്ള പുരസ്കാരം. മികച്ച നടനായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കാതലി’ലൂടെ മമ്മൂട്ടിയുടെ ‘മമ്മൂട്ടി കമ്പനി’ എന്ന ചലച്ചിത്ര നിർമാണക്കമ്പനി രണ്ട് ലക്ഷം രൂപയുടെ അവാർഡ് സ്വന്തമാക്കിയത്. ‘കണ്ണൂർ സ്ക്വാഡ്’, ‘റോഷാക്ക്’, ‘കാതൽ’, ‘നൻപകൽ നേരത്ത് മയക്കം’, ‘ടർബോ’ എന്നിങ്ങനെ മമ്മൂട്ടി കമ്പനി ഒരുക്കിയ ചിത്രങ്ങളെല്ലാം വൻ സാമ്പത്തിക വിജയം നേടി. കലാമൂല്യവും വാണിജ്യവിജയവും മാനദണ്ഡമാക്കി കഥകളുടെ തെരഞ്ഞെടുപ്പിൽ പുലർത്തുന്ന കാർക്കശ്യമാണ് മമ്മൂട്ടി കമ്പനിയുടെ വിജയരഹസ്യമായി പറയുന്നത്. 

Tags:    
News Summary - Mammootty Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.