ലോക്ഡൗൺ കാലത്ത് വിഡിയോ കോളിലൂടെ ഒത്തുകൂടിയത് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് ക്ലാസ്മേറ്റ്സ് ടീം. നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേൻ എന്നിവരാണ് ലോക് ഡൗൺ കാലത്ത് വിശേഷങ്ങൾ പങ്കുവെക്കാനായി വിഡിയോകോളിലൂടെ ഒത്തുകൂടിയത്.
'കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍' എന്നാണ് ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ജയസൂര്യ കുറിച്ചത്.
ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു
'കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ, ഞങ്ങൾ സമാനമായ ഒരു സ്ക്രീൻഷോട്ട് ഇട്ടിരുന്നു. ഈ സമയത്തെ വ്യത്യാസം, മരുഭൂമിയുടെ മധ്യത്തിൽ നിന്ന് വ്യത്യസ്തമായി കുടുംബത്തോടൊപ്പം വീട്ടിലിരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. കൂടാതെ ഒരു വർഷം മുമ്പുള്ള സമയത്തേക്കാൾ കഠിനമായ പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. ഈ കോളുകൾ ഞങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിലും അടുത്ത തവണ അത് നേരിട്ട് കാണാൻ സാധിക്കാത്തതുകൊണ്ടുള്ള തിരഞ്ഞെടുപ്പാകില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.. വീട്ടിൽ തന്നെ തുടരുക. സുരക്ഷിതമായി ഇരിക്കുക'.
കഴിഞ്ഞ വർഷം പൃഥ്വിരാജ് ജോർദാൻ മരുഭൂമിയിലിരുന്നാണ് വീഡിയോ കോൾ ചെയ്തത്. ആടുജീവിതം ഷൂട്ടിങ്ങിനായി എത്തി അവിടെ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.