കൊച്ചി: നിയന്ത്രണമില്ലാതെ അശ്ലീലപദങ്ങൾ പ്രയോഗിക്കുന്ന 'ചുരുളി' സിനിമയുടെ പ്രദർശനത്തിന് നിയമപരമായ പ്രശ്നമുണ്ടോയെന്ന് അറിയിക്കാൻ പൊലീസ് മേധാവിക്ക് ഹൈകോടതിയുടെ നിർദേശം.
സിനിമ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ മൂന്നംഗ സംഘത്തെ ഡി.ജി.പി നിയോഗിക്കണമെന്നും മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു. സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഹരജി ഈ മാസം 31ന് വീണ്ടും പരിഗണിക്കാൻ മാറ്റി.നേരത്തേ ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച്, ചില ഭാഗങ്ങൾ കണ്ട ശേഷം ചിത്രത്തിലെ ഭാഷാപ്രയോഗങ്ങൾ അതിക്രൂരമാണെന്ന് വാക്കാൽ വിമർശിച്ചിരുന്നു. സെൻസർ ബോർഡിനും സിനിമ പ്രവർത്തകർക്കും നോട്ടീസും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.