കാസർകോട്: ലോകശ്രദ്ധയാകർഷിച്ച കാസർകോട്ടെ എൻഡോസൾഫാൻ വിഷയത്തിൽ നിർണായക കണ്ടെത്തൽ നടത്തിയത് ഡോ. എ. അച്യുതനായിരുന്നു. സിവിൽ എൻജിനീയറായ അദ്ദേഹം ചെയർമാനായ സമിതിയാണ് കാസർകോട്ടെ ആരോഗ്യപ്രശ്നത്തിൽ എൻഡോസൾഫാൻ സാധ്യതയെന്ന റിപ്പോർട്ട് നൽകിയത്.
എൻഡോസൾഫാൻ വിഷയത്തിൽ സംസ്ഥാന സർക്കാർ ആദ്യം നിയോഗിച്ച കമ്മിറ്റിയായിരുന്നു എ. അച്യുതന്റേത്. അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് സ്ഥാനം കൂടി വഹിച്ചിരുന്ന ആളായിരുന്നു അച്യുതൻ. ഇവരുടെ പഠന റിപ്പോർട്ട് തുടർന്നുവന്ന പഠനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കി.
സംസ്ഥാന സർക്കാർ അച്യുതനു പിന്നാലെ ശിവരാമൻ കമ്മിറ്റിയെകൂടി നിയോഗിച്ചു. ആ കമ്മിറ്റിയും കാസർകോട് വിഷയത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ശരിവെച്ചു. സംസ്ഥാന സർക്കാറിന്റെ തുടർന്നുള്ള നടപടികളിൽ അച്യുതൻ കമ്മിറ്റി റിപ്പോർട്ട് നിർണായക സ്വാധീനം ചെലുത്തിയതായി കാണാം. പരിസ്ഥിതി വിവേകത്തിന്റെ വലിയ ഒരു വക്താവുകൂടിയാണ് വിടപറഞ്ഞ എ. അച്യുതൻ എന്ന് ഡോ. അംബികാസുതൻ മാങ്ങാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.