കോഴിക്കോട്: രാജ്യാന്തര ശാസ്ത്രജേണലായ ഡൈവേഴ്സിറ്റിയിൽ മലയാളികൾ ഉൾപ്പെട്ട ഗവേഷക സംഘത്തിന്റെ പ്രബന്ധം ഇടംനേടി. സൗദി അറേബ്യയിലെ കിങ് ഫഹദ് സർവകലാശാലയിലെ സെന്റർ ഫോർ എൻവയേൺമെന്റ് ആൻഡ് മറൈൻ സ്റ്റഡീസിലെ ഗവേഷകൻ ഡോ. കെ.എം. ആരിഫിന്റെ നേതൃത്വത്തിലുള്ള 11 അംഗ ഗവേഷക സംഘത്തിന്റെ പഠനമാണ് ലോക ജേണലിൽ പ്രസിദ്ധീകരിച്ചത്.
ആഗോള തലത്തിൽ ദേശാടനപക്ഷികൾ വലിയ തോതിൽ കുറയുന്നതിനെക്കുറിച്ചാണ് പഠനം. പക്ഷികളുടെ സഞ്ചാര മാർഗമായ സെൻട്രൽ ഏഷ്യൻ ഫ്ലൈവേ ക്ക് (സി.എ.എഫ്) ഉള്ളിലെ ഇന്ത്യൻ തീരങ്ങളിൽ പതിവായി ശിശിരകാലം അനുഭവിക്കാൻ എത്തുന്ന പക്ഷികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു.
ഇതിന്റെ കാരണങ്ങൾ കണ്ടെത്താനായിട്ടില്ല. ദേശാടനപ്പക്ഷികളുടെ വൈവിധ്യം, സമൃദ്ധി, ജനസംഖ്യാ ചലനാത്മകത എന്നിവ രണ്ടു തീരങ്ങളിലും വ്യത്യസ്ത പ്രവണതകൾ പിന്തുടരുന്നതായും പഠനത്തിൽ പറയുന്നു. ഈ വ്യതിയാനങ്ങൾ അതതു തീരങ്ങളിലെ ഭൂപ്രകൃതിയിലെ വ്യത്യാസങ്ങൾക്കും തീരങ്ങൾ തമ്മിലുള്ള ജൈവികവും അജൈവികവുമായ ഘടകങ്ങൾക്കും അനുസൃതമാണ്. പടിഞ്ഞാറൻ തീരം കൂടുതൽ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വിധേയമാക്കേണ്ടതുണ്ട്.
എ.പി. റഷിബ, കെ. ജിഷ്ണു, എച്ച്. ബൈജു, സി.ടി. ഷിഫ, ജാസ്മിൻ ആനന്ദ്, കെ. വിചിത്ര, സാബിർ ബിൻ മുസാഫർ, കെ.എം. ആരിഫ്, കെ.എ. റുബീന തുടങ്ങിയവർ അടങ്ങിയ സംഘമാണ് പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.