മനാമ: മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച ബോധവത്കരണ പരിപാടികളുടെ തുടർച്ചയായി നാഷനൽ ബ്യൂറോ ഫോർ ടാക്സേ ഷൻ (എൻ.ബി.ടി) ശിൽപശാല സംഘടിപ്പിച്ചു. വിവിധ സർക്കാർ സമിതികൾക്കായാണ് ഇന്നലെ ശിൽപശാല നടന്നത്. ഇതിൽ 30ഒാളം സർക്കാർ വ ിഭാഗങ്ങൾ പെങ്കടുത്തു. വാറ്റിെൻറ അടിസ്ഥാന തത്വങ്ങളും നടപ്പാക്കുന്ന രീതിയും ഇതിൽ വിശദീകരിച്ചു. 1,400ഒാളം പൊതുസേവനങ്ങൾക്ക് വാറ്റ് ബാധകമല്ലെന്ന മന്ത്രിസഭ തീരുമാനം ഉദ്യോഗസ്ഥരെ എൻ.ബി.ടി അധികൃതർ ഒാർമിപ്പിച്ചു. ഹമദ് രാജാവിെൻറ നിർദേശ പ്രകാരമായിരുന്നു ഇൗ തീരുമാനം. വാറ്റ് കൃത്യമായി നടപ്പാക്കാനും ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇൗ വിഷയത്തിൽ അവഗാഹമുണ്ടാകാനും തുടർ പരിപാടികൾ നടത്തുമെന്ന് എൻ.ബി.ടി അറിയിച്ചു. വാറ്റ് നടപ്പാക്കുന്നതിനായി 1,300 ഒാളം വ്യാപാരികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പ്രാദേശിക, അന്താരാഷ്ട്ര വ്യാപാരികൾ ഉൾപ്പെടും. വാറ്റ് ബോധവത്കരണത്തിെൻറ ഭാഗമായി ആരംഭിച്ച കോൾ സെൻറർ ഇതിനകം ഏഴായിരത്തിലധികം സംശയങ്ങൾക്ക് മറുപടി നൽകിയതായും അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത എല്ലാ വ്യാപാരികളും വാറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്നത് നിയമപരമായ ബാധ്യതയാണ്. ഇതിനുശേഷം മാത്രമേ അഞ്ചു ശതമാനം നികുതി ഏർപ്പെടുത്താൻ പാടുള്ളൂ. രജിസ്ട്രേഷൻ നില അറിയാനായി വെബ്സൈറ്റിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിക്കാവുന്നതാണ്.ജി.സി.സി ഉടമ്പടി പ്രകാരമാണ് ബഹ്റൈനിലും വാറ്റ് ഏർപ്പെടുത്തുന്നത്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്ഥാപനങ്ങൾക്കാണ് ബാധകമാവുന്നത്. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്ത്രം, ഹോ ട്ടൽ റെസ്റ്റോറൻറ്, വാഹന മേഖലകൾക്ക് അഞ്ചുശതമാനമാണ് വാറ്റ്. ഉപഭോക്താക്കൾക്ക് വാറ്റ് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്ലൈൻ നമ്പറായ 80008001ൽ അറിയിക്കാം. വാറ്റ് ഇളവ് ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ എൻ.ബി.ടി പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.