മനാമ: അമിതമായ രക്തസമ്മർദത്തെ തുടർന്ന് പ്രവാസികളിൽ പക്ഷാഘാതം വ്യാപകമാകുന്ന സാഹചര്യത്തിൽ രക്തസമ്മർദം പരിശേ ാധിക്കാൻ ഏവരും തയ്യാറാകണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മർദം കൂടി പ്രവാസികളിൽ നിരവധിപേർ അതി ഗുരുതരാവസ്ഥയിലാകുന്നതും മരണത്തിലേക്കോ ശരീരത്തിെൻറ തളർച്ചയിലേക്കോ എത്തപ്പെടുന്നതും തുടർച്ചയാകുകയാണ്. രാജ്യത്തെ ആശുപത്രികളിൽ രക്തസമ്മർദം കൂടി ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്.
ഇതിൽ നല്ലൊരു പങ്കും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്. കൃത്യമായ വ്യായാമമില്ലായ്മ, മാനസിക സംഘർഷം, ഭക്ഷണ ക്രമീകരണമില്ലായ്മ, ഉപ്പിെൻറ അമിത ഉപഭോഗം തുടങ്ങിയവയാണ് രക്തസമ്മർദം കൂട്ടുന്നത്. രക്തസമ്മർദം കൂടുതലാണെന്ന് തിരിച്ചറിഞ്ഞാൽ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ നടത്തുകയാണ് വേണ്ടത്. എന്നാൽ രക്തസമ്മർദം പരിശോധിക്കാത്തവരും ഇതിെൻറ പ്രശ്നങ്ങളെക്കുറിച്ച് അറിയാത്തവരുമായ പ്രവാസികൾ ഏറെയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
രക്തസമ്മർദം കൂടി ആശുപത്രിയിൽ എത്തുന്നവരിൽ പലരും രക്തസമ്മർദം പരിശോധിച്ച് നോക്കാത്തവരാണെന്നും അവർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷവും ഇൗ വർഷമിതുവരെയും നിരവധി മലയാളികൾ രക്തസമ്മർദം കൂടി മരണപ്പെടുകയോ ശരീരം പൂർണ്ണമായും തളരുകയോ ചെയ്തു. ഇൗ മാസം ഇതുവരെ രണ്ടുപേരാണ് രക്തസമ്മർദം കൂടി തലേച്ചാറിലെ ഞരമ്പുപൊട്ടി അതിഗുരുതരാവസ്ഥയിൽ കഴിയുന്നത്. വിവിധ പ്രവാസി സാമൂഹിക പ്രവർത്തകർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളിലെ രോഗനിർണ്ണയങ്ങളിലും വെളിപ്പെടുന്ന പ്രധാന വില്ലൻ അമിത രക്തസമ്മർദമാണ്. ദൈനം ദിനം വ്യായാമം ചെയ്തും ഡോക്ടർ നിർദേശിക്കുന്ന മരുന്ന് ഉപയോഗിച്ചും മുന്നോട്ടുപോയാൽ രക്തസമ്മർദം നിയന്ത്രണവിധേയമാക്കാം എന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.