മനാമ: നാസർ ബിൻ ഹമദ് ആൽ ഖലീഫ റമദാൻ ഹെറിറ്റേജ് ഫെസ്റ്റിലേക്ക് ആയിരക്കണക്കിന് ആളുകൾ സന്ദർശനം നടത്തി. റമദാന ിലെ ആദ്യ 10 ദിനത്തിൽ 10,000 എത്തിയതായാണ് കണക്കുകൾ. പരമ്പരാഗത മത്സരം, ഇലക്ട്രോണിക്സ് ഗെയിമുകൾ, വിവിധ കായിക മത് സരങ്ങൾ എന്നിവയിലും സജീവമായ പങ്കാളിത്തമാണുണ്ടായത്. ഹമദ് രാജാവിെൻറ യുവജന, സേവന പ്രവർത്തനങ്ങളുടെ പ്രതിനിധിയും യുവജന കായിക സുപ്രീം കൗൺസിൽ ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് മേള സംഘടിപ്പിക്കപ്പെട്ടത്.
ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി)യാണ് മേളയുടെ സംഘാടനം നിർവഹിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം നിർവഹിച്ചത് യുവജന, കായിക മന്ത്രി അയ്മൻ അൽമൊയ്യിദിന് പകരമായി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയാണ്. കാരോൺ മത്സരത്തിൽ വിജയിക്കുന്നവർക്ക് 5000 ബി.ഡിയാണ് പ്രതിഫലമായി ലഭിക്കുക. ആദ്യ10 വിജയികൾക്ക് 200,000 ഡോളർ വിവിധ മത്സവങ്ങളിൽ സമ്മാനത്തുകയായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.