മനാമ: ലോകത്തിലെ ആദ്യ സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വാട്ടർതീം പാർക്ക് ബഹ്റൈനിൽ യാഥാർഥ്യമാകുകയും ആഗസ്റ് റിൽ ഇത് സന്ദർശകർക്കായി തുറന്ന് കൊടുക്കുകയും ചെയ്യുന്നതോടെ ബഹ്റൈൻ ആഗോള ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കും. സ ന്ദർശകരുടെ കുത്തൊഴുക്ക് ഇൗ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലുള്ളവർ കരു തുന്നത്. ഇത് ഹോട്ടൽ, റസ്റ്റോറൻറ് ബിസിനസ് മേഖലക്കും ഗുണകരമാകും.
ജി.സി.സിയിൽ നിന്നും ധാരാളം സഞ്ചാരികളെയും ഇതിെൻറ ഭാഗമായി കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ജി.സി.സിയിൽനിന്ന് വിശേഷ ദിനങ്ങളിൽ ധാരാളം സന്ദർശകർ എത്തുന്നുണ്ട്. കഴിഞ്ഞ ഇൗദ് ദിനങ്ങളിലെ അഞ്ച് ദിനങ്ങളിലായി സൗദി അറേബ്യയിൽനിന്ന് കിങ് ഹമദ് കോസ്വെ വഴിമാത്രം അഞ്ച് ലക്ഷം യാത്രികരാണ് എത്തിയത്. വിമാന, കപ്പൽ മാർഗം എത്തിയവരുടെ എണ്ണവും വർധിച്ചതായാണ് സൂചന. സമുദ്രത്തിനടിയിലെ പാർക്കിെൻറ ശ്രദ്ധാകേന്ദ്രം ബോയിങ് 747 വിമാനമായിരിക്കും. യു.എ.ഇയിൽ നിന്നും വാങ്ങിയതാണിത്.
വിപുലമായ സജ്ജീകരണങ്ങളുള്ളതും രിസ്ഥിതിക^സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാർക്കാണ് ഇതെന്നതും പ്രത്യേകതകൾ വർധിപ്പിക്കുന്നുണ്ട്. 100,00 ചതുരശ്ര മീറ്ററാണ് പാർക്കിെൻറ വിസ്തീർണ്ണം. പാർക്കിൽ എത്തുന്നവർക്ക് ഡൈവ് ചെയ്യുന്നതിനുള്ള പ്രേത്യക സ്ഥലങ്ങളുമുണ്ട്. സമുദ്രജീവികളെ ആകർഷിക്കാൻ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സുപ്രീം കൗൺസിൽ, ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട് പോകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.