മനാമ: വിഷം ഉള്ളിൽച്ചെന്ന് ബീഹാർ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിലായി. അത്താഴം ക ഴിക്കാൻ ക്ഷണിച്ച സുഹൃത്തുക്കൾ തനിക്ക് വിഷം നൽകിയതാണെന്ന മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം യുവാ വിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടാൻ അധികൃതർ കാത്തിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന് നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബുദയ്യയിലെ ബ്ലൂ സ്വിമ്മിംഗ് ക്രാബ് ഫാക്ടറി മാനേജരായ പട്ന സ്വദേശി അബുതാലിബ് (30)ആണ് സൽമാനിയ ആശുപത്രിയിൽ മരിച്ചത്.
ഇദ്ദേഹത്തെ രണ്ട് സുഹൃത്തുക്കൾ അത്താഴം കഴിക്കാൻ ക്ഷണിക്കുകയും ഇതിനിടയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബുദയ്യ ഹെൽത്ത് സെൻററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അബുതാലിബിെൻറ ബഹ്റൈനിലുള്ള സഹോദരനും അമ്മാവനും വിവരം അറിഞ്ഞ് എത്തുേമ്പാൾ താലിബ് തുടർച്ചയായി ഛർദിക്കുകയും അമിതമായി വിയർക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് ഡോക്ടർമാർ അബുതാലിബിനെ സൽമാനിയ ആശുപത്രിയിലേക്ക് ശുപാർശ ചെയ്തു. ഇവിടെ എത്തിയപ്പോൾ ഡോക്ടർമാരോട് യുവാവ് പറഞ്ഞത്, സുഹൃത്തുക്കൾ തനിക്ക് വിഷം നൽകി എന്നായിരുന്നു. ചികിത്സ നൽകുന്നതിനിടെ രാത്രിയോടെ താലിബ് മരിക്കുകയും ചെയ്തു.
അമ്മാവനായ മുഹമ്മദ് ഖുത്തുബ്ബുദ്ദീൻ, താലിബിെൻറ മൂത്ത സഹോദരൻ അബ്ദുൽ മാലിക്ക് എന്നിവർ വിവരം അറിഞ്ഞതോടെ ആകെ തളർന്നിരിക്കുകയാണ്. താലിബിെൻറ വൃദ്ധമാതാവും ഭാര്യയും ഉൾപ്പെടെയുള്ള നാട്ടിലെ ബന്ധുക്കളും മരണവാർത്ത അറിഞ്ഞ് ഞെട്ടിയിരിക്കുകയാണെന്നും സഹോദരൻ പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി യുവാവ് ബഹ്റൈനിൽ പ്രവാസിയാണ്. മൃതദേഹം മേൽനടപടികൾക്കായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.