മനാമ: മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈന്‍ മുന്‍നിരയിലാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ വ്യക്തമാക്കി. ഈ മേഖലയില്‍ ചടുലവും സൂക്ഷ്മവുമായ പ്രവര്‍ത്തനങ്ങളാണ് ബഹ ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിജയിച്ച നാടുകളുടെ കൂടെയാണ് ബഹ്റൈനുള്ളതെന്നത് അഭിമാനകരമാണ്.
അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിെൻററിപ്പോര്ട്ടില് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും ഹമദ് രാജാവിെൻറ സമ്പൂർണ പരിഷ്കരണ ശ്രമങ്ങള്‍ ഏറെ ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മിഡിലീസ്റ്റ് മേഖലയില്‍ ഒന്നാം സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചത് ഏറെ ആഹ്ലാദകരമാണ്.
എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സിയുടെ നേതൃത്വത്തില്‍ മനുഷ്യക്കടത്ത് വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനത്തില്‍ യു.എസുമായുള്ള സഹകരണവും ഏറെ ഗുണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ രംഗത്ത് വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.